കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊച്ചി റേഞ്ച് ഐജി വിയജ് സാഖറേയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കെവിനെ തട്ടിക്കൊണ്ടുപോയ ഉടനെ സംഭവം പോലീസ് അറിഞ്ഞിരുന്നു. ബിജു പ്രതികളുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചു. രാവിലെ ആറിന് സംസാരിച്ചപ്പോള്‍ കെവിന് രക്ഷപെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ബിജു മാന്നാനത്ത് എത്തി. എങ്കിലും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. എസ്ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച രാവിലെ 9നാണ്. എന്നാല്‍ അദ്ദേഹം ഗൗരവം മനസിലാക്കാതെ കുടുംബ പ്രശ്നമാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഇതിന്മേല് നടപടിക്ക് ഉടന്‍ ശുപാര്‍ശ ചെയ്യും. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: