കോട്ടയം: കെവിന് കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ബന്ധു അനീഷ്. കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട പ്രദേശത്ത് കെവിനെ വാഹനത്തില്‍ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടുവെന്നും അനീഷ് പറഞ്ഞു.
‘മര്‍ദനമേറ്റതിനാല്‍ താന്‍ ഏറേക്കുറെ അബോധാവസ്ഥയിലായിരുന്നു. മാത്രമല്ല കെവിന് ഇറങ്ങിയോടി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. മര്‍ദനമേറ്റ് പൂര്‍ണമായും തളര്‍ന്ന കെവിന് ഓടാന്‍ സാധിക്കില്ലായിരുന്നു’, അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം നാല് മണിയോടെയാണ് കാറില്‍ നിന്നും പ്രതികള്‍ കെവിനെ പുറത്ത് ഇറക്കിക്കിടത്തുന്നത് കണ്ടത്. ശേഷം താന്‍ പുര്‍ണമായും അബോധാവസ്ഥയിലായിരുന്നുവെന്നും രാവിലെ ആറ് മണിക്ക് ശേഷം പ്രതികള്‍ തിരിച്ചെത്തിയ ശേഷമാണ് കെവിന് ഓടിപ്പോയ കാര്യം പറയുന്നതെന്നും അനീഷ് ചൂണ്ടിക്കാട്ടുന്നു. തലയ്ക്കായിരുന്നു തനിക്ക് അടിയേറ്റത്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അനീഷ് പറഞ്ഞു.
കെവിന് ഓടിപ്പോയെന്നായിരുന്നു എ.എസ്.ഐയോടെന്ന് സംശയിക്കുന്ന ഫോണ്‍ ശബ്ദത്തില്‍ മുഖ്യപ്രതി ഷാനു വ്യക്തമാക്കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് അനീഷിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: