ന്യൂദൽഹി: യുഎൻ സമാധാന സേനാ ദൗത്യത്തിനിടെ കഴിഞ്ഞ 70വർഷത്തിനുള്ളിൽ ഏറ്റവുമധികം കൊല്ലപ്പെട്ടത് ഇന്ത്യൻ സൈനികരാണെന്ന് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഎന്നിന്റെ സമാധാന ദൗത്യം നിറവേറ്റുന്നതിനിടയിൽ ഇന്ത്യയിൽ നിന്നുമുള്ള സൈനികരും പോലീസ് ഉദ്യോഗസ്ഥരുമാണ് ഏറ്റവുമധികം കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ.
1948 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആകമാനം 3,337 ഉദ്യോഗസ്ഥരാണ് പലയിടങ്ങളിലുമായി ദൗത്യത്തിനിടെ ജീവൻ വെടിയേണ്ടി വന്നത്. കൊല്ലപ്പെട്ടവരിൽ 163 പേർ ഇന്ത്യക്കാരാണ്. യുഎൻ സമാധാന മേഖലയിൽ മൂന്നാമതായി ഏറ്റവും കൂടുതൽ സൈനികരെ സംഭവാന ചെയ്യുന്നത് ഇന്ത്യയാണ്. അബയി, സൈപ്രസ്, കോംഗോ, ഹെയ്തി, ലെബനോൻ, മിഡിൽ ഈസ്റ്റ്, കിഴക്കൻ സുഡാൻ, പടിഞ്ഞാറൻ സഹാറ എന്നിവിടങ്ങളിലയി 6,693 ഇന്ത്യൻ സൈനികർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇന്ത്യയുടെ ശക്തമായ ദൗത്യശ്രമങ്ങൾക്ക് കരുത്തേകാൻ യുഎൻ 92 മില്ല്യൻ യുഎസ് ഡോളർ സഹായം നൽകിയിരുന്നു. പോലീസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനും വിവിധ സൈനികേതര പ്രവർത്തനങ്ങൾക്കുമായിട്ടാണ് യുഎൻ ഇത്രയും സാമ്പത്തിക സഹായം അനുവദിച്ചത്. കഴിഞ്ഞ ദിവസം യുഎന്നിന്റെ പീസ്കീപ്പേഴ്സ് ദിനം ആചരിക്കവെ യുഎൻ സേവനം നടത്തുന്ന എല്ലാ സൈനികർക്കും അഭിവാദ്യങ്ങൾ നേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: