വാഷിംഗ്ടണ്‍: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യുഎസ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎന്‍ യോഗം ചേരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഗാസയിലുണ്ടായ ഉണ്ടായ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
യുഎസിന്റെ ഇസ്രയേല്‍ എംബസി ജറുസലമിലേക്കു മാറ്റിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 62 പലസ്തീന്‍കാര്‍ക്കാണു ജീവന് നഷ്ടമായത്. ആയിരക്കണക്കിനു പേര്‍ക്കു പരുക്കേറ്റു. ഗാസയിലേത്ത് യുദ്ധമായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനല്‍ കോടതിയെ പലസ്തീന് സമീപിച്ചിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: