ജക്കാര്‍ത്ത: ഭീകരതയ്ക്കെതിരെ ഇന്തോനേഷ്യ നടത്തുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ അപലപിച്ച മോദി , ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച.
ഇന്ത്യ -ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്തുമെന്നും. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായതായും. ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.
അഞ്ച് ദിവസത്തെ ആസിയാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. വ്യാഴാഴ്ച മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച്ച സിംഗപ്പൂരും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: