തിരുവനന്തപുരം: പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് ധാര്‍ഷ്ട്യപരമായ മറുപടിയാണെന്ന് വിനായകന്റെ അച്ഛന്. കരച്ചിലും, പിഴിച്ചിലുമൊന്നും തനിക്ക് ഇഷ്ടമല്ലെന്നും തന്റെ മുന്നില്‍ മിണ്ടാതിരിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഭയപ്പെടുത്തി.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തു എന്ന് പറഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്. ആറ് മാസം സസ്പെന്‍ഷനിലായ പോലീസുകാര്‍ മൂന്ന് മാസത്തിന് ശേഷം യുണീഫോമിട്ട് സ്റ്റേഷനില്‍ നില്‍ക്കുന്നത് താന്‍ കണ്ടുവെന്നും വിനായകന്റെ അച്ഛന് ആരോപിച്ചു.
കഴിഞ്ഞ ജൂലൈ 18 നാണ് ദലിത് യുവാവായ വിനായകന് ആത്മഹത്യ ചെയ്തത്.പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് വിനായകന്റെ ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ പരാതി. വിനായകന് മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: