ന്യൂദല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന അഞ്ചു പ്രവാസികളുടെ പാസ്പോര്ട്ടുകള് അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റര്‍ഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയാണ് ആറു പ്രവാസികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും ,ഗാര്‍ഹികപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാകുകയും ചെയ്യുമ്പോള്‍ പലരും ഇത്തരത്തില്‍ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് ഭയന്ന് ഇങ്ങനെ രക്ഷപെടുന്ന ഭര്ത്താക്കന്മാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മെയ് 15നാണ് ആറാമത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നാണ് പാസ്പോര്ട്ടുകള് റദ്ദ് ചെയ്യാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആറില്‍ അഞ്ച് പാസ്പോര്‍ട്ടും റദ്ദ് ചെയ്യാന്‍ തീരുമാനമാവുകയായിരുന്നു.
വിവാഹമോചനമടക്കം പ്രവാസികള്‍ കക്ഷികളായിട്ടുള്ള നിരവധി കേസുകളാണ് ഒത്തുതീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. സാമ്ബത്തികതട്ടിപ്പ്, ഗാര്‍ഹികപീഡനം, വിവാഹേതരബന്ധങ്ങള്‍, വിവാഹവാഗ്ദാനം നല്കി പണം തട്ടല്‍ തുടങ്ങി നിരവധി തരത്തിലുള്ള പരാതികളാണ് സര്‍ക്കാരിന് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: