തലശ്ശേരി: ഭര്‍തൃവീട്ടിലെ കൊടിയ പീഡനം കാരണം രണ്ട് പിഞ്ചുമക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്ന് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചു.
കണ്ണൂര്‍ മയ്യില്‍ മണിയൂരിലെ നണിച്ചേരി വീട്ടില്‍ പ്രവീണ്‍ കുമാറിന്റെ ഭാര്യ രജനി (37) യാണ് ശിക്ഷിക്കപ്പെട്ടത്. മക്കളായ അഭിനവ് (4) അര്‍ച്ചിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പോലീസ് കേസ്.
2011 ആഗസ്റ്റ് 22 നാണ് കേസിന്നാസ്പദമായ സംഭവം. മയ്യില്‍ സ്വദേശി ആര്.പവിത്രന്റെ പരാതി പ്രകാരമാണ് പോലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവും മറ്റും മാനസികമായും ശരീരികമായും നിരന്തരം പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിലുള്ള കേസ് ഇതേ കോടതിയുടെ പരിഗണനയിലുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: