ചെന്നൈ: വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ തലൈവര്‍ രജനികാന്ത് മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്തു. പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്.
സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട് തര്‍ക്കത്തിലേയ്ക്കാണ് മുകുന്ദ് രജനികാന്തിനെ വലിച്ചിഴച്ചിരിക്കുന്നത്. കസ്തൂരിരാജയുമായുണ്ടായ ഇടപാടില്‍ തനിക്ക് 65 ലക്ഷത്തിന്റെ നഷ്ടമുണ്ടായി എന്നു കാണിച്ച് നല്കിയ കേസില്‍ രജനികാന്തിനെയും പ്രതി ചേര്‍ക്കുകയായിരുന്നു. തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നു കാണിച്ചാണ് രജനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 6-ാം തിയതി രജനി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നുമാണ് ഭീഷണി.
ഇതിനു പിന്നാലെയാണ് മുകുന്ദിനെതിരെ മാനസിക പീഡനത്തിന് രജനിയും കേസ് നല്‍കിയത്. താന്‍ യാതൊരു തരത്തിലും പങ്കാളിയല്ലാത്ത കേസിലേയ്ക്ക് വലിച്ചിഴച്ച് അതിന്റെ പേരില്‍ തന്നെയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: