തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകരമാണ് ഈ വിജയമെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍പോലും യുഡിഎഫ് പിന്നില്‍പോയി. കെ.എം. മാണിയെ കൂട്ടുപിടിച്ച് ജയിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ വിലപ്പോയില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: