ഗുവാഹതി: മിസോറാമില്‍ ‘ഹിന്ദുത്വവാദി’ ഗവര്‍ണറെ സംസ്ഥാനത്തുനിന്ന് ഓടിക്കാന്‍ ആഹ്വാനം ചെയ്ത് പ്രചാരണം. പള്ളികളും സന്നദ്ധ സംഘടനകളും രാഷ്ട്രീ പാര്‍ട്ടികളും ഇതിനായി ഒന്നിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റപ്രസന്റേഷന് ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് ആഹ്വാന പ്രസ്താവന ഇറക്കിയത്.
കുമ്മനം രാജശേഖരന് ഗവര്‍ണറായി അധികാരമേറ്റ രണ്ടാം ദിവസമാണ് ഈ ആഹ്വാനം. ആര്‍എസ്എസ് പ്രചാരകനാണെനാണ് ആക്ഷേപം.
പുതിയ ഗവര്‍ണര്‍ മതേതര വിരുദ്ധനാണ്, അതിനാല്‍ ഭരണഘടനാ വിരുദ്ധനും. കടുത്ത ആര്‍എസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ്. മിഷണറിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണ്. 1983 ല്‍ നിലയ്ക്കലില്‍ ക്രിസ്ത്യന്‍- ഹിന്ദു സംഘര്‍ഷത്തിന് നേരിട്ട് കാരണക്കാരനാണ്, പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാതയും ജനറല്‍ സെക്രട്ടറി ലാല്‍റിന്‍സുവാല ചാവ്ങ്തു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പറിനെ ആക്രമിച്ച കേസില്‍ രാജശേഖരന് ഒരു പ്രതിയായിരുന്നു. 2003-ല്‍ അമ്പതോളം ക്രിസ്തന്‍ മിഷണറിമാരെ നാടുകടത്താനുള്ള ശ്രമത്തില്‍ ഉള്‍പ്പെട്ടയാളാണ്. 2015 -ല്‍ മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുവിശേഷപ്രസംഗം നടത്തിയ കേരള ചീഫ് സെക്രട്ടറിക്കെതിരേ ഗവര്‍ണറോട് നടപടിയാവശ്യപ്പെട്ടയാളാണ്, പ്രസ്താവന വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്ത മിസോറാമില്‍നിന്ന് ഗവര്‍ണറെ എത്രയും വേഗം കെട്ടുകെട്ടിക്കാന്‍ പള്ളി സംഘടനകളും എന്‍ജിഒകളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പ്രസ്താവന ആവശ്യപ്പെടുന്നു.
ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്ന സംഘടയും പ്രിസവും സത്യപ്രതിജ്ഞാ ദിവസം പ്രതിഷേധിച്ചിരുന്നു.
‘ഞങ്ങളുടേത് ക്രിസ്ത്യന്‍ സംസ്ഥാനമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, വിവിധ ഹിന്ദു സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്.
ഗവര്‍ണറായി അദ്ദേഹത്തിന്റെ നിയമനം ബിജെപിയുടെ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അദ്ദേഹം അവിടെ ഉണ്ടെങ്കില്‍ ബിജെപി അവര്‍ക്കനുകൂലമായി ഉപയോഗിക്കും,” പ്രിസം പ്രസിഡന്റ് വന്‍ലാല്‍റുവാത പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: