കൊച്ചി: കേരളത്തില്‍ എത്രയും വേഗം ജിഹാദ് നടത്താനും അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഐഎസ് കേരള ഘടകം തലവന്‍ അബ്ദുള്‍ റാഷിദിന്റെ ശബ്ദ സന്ദേശത്തില്‍ ആഹ്വാനം.
കേരളത്തില്‍ നിന്നും ഐഎസ് റിക്രൂട്ട്മെന്റിലും മതപരിവര്‍ത്തനം നടത്തിയ സംഭവത്തിലും കേസുകള്‍ നടത്താനുള്ള പണം കണ്ടെത്തുന്നത് എസ്ഡിപിഐ ആണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് എസ്ഡിപിഐയുടെ ഐഎസ് ബന്ധം വ്യക്തമാക്കുന്ന ഭീകരന്റെ ശബ്ദ സന്ദേശം എത്തിയിരിക്കുന്നത്. വന്‍ തുകകള്‍ എങ്ങനെ എത്തുന്നുവെന്നതും കോടികള്‍ ചെലവഴിച്ച് നടത്തുന്ന കേസുകളെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരം ശേഖരിച്ചു വരികയായിരുന്നു.
സംഘടനയുടെ പ്രവര്‍ത്തനത്തിനും കേസുകളുടെ നടത്തിപ്പിനുമായി കോടികള്‍ ഒഴുക്കുന്നതിന് പിന്നിലും ഐഎസ് തന്നെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിട്ടുണ്ട്. അഫ്ഗാനിലെ കാബൂളിലെ ഐഎസ് കേന്ദ്രത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നടത്തുന്ന അബ്ദുല്ല റാഷിദ് ടെലഗ്രാം വഴി നിരന്തരം കേരളത്തിലെ അനുയായികളുമായി ബന്ധപ്പെടുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ റാഷിദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രഹസ്യയോഗങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: