തികഞ്ഞ ആത്മവിശ്വാസത്തോടെ ബഹുദൂരം കുതിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് ഗാരെത്ത്് സൗത്ത്ഗേറ്റിന്റെ യുവ ഇംഗ്ലീഷ് പട ലോകകപ്പിനായി റഷ്യയിലേക്ക് വരുന്നത്. ഹാരി കെയ്ന്‍ ക്യാപ്റ്റനായ ടീമില്‍ കളി ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയുന്ന ഒട്ടെറേ യുവതാരങ്ങളുണ്ട്്. റഷ്യയില്‍ ഇവര്‍ ഇന്ദ്രജാലം കാട്ടുമെന്നാണ് സൗത്ത് ഗെയ്റ്റിന്റെ ഉറച്ച വിശ്വാസം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇരുപതുകാരനായ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിവര്‍പൂളിന്റെ കൗമാരതാരം ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, ലെസ്റ്റര്‍ സിറ്റിയുടെ ഹാര മാഗ്യൂറി, ടോട്ടനത്തിന്റെ ഡെലി അലി തുടങ്ങിയ യുവ പ്രതിഭകള്‍ ടീമിലുണ്ട്. ഹാരി കെയ്ന്‍, ജെയിംസ് വാര്‍ഡി, ആഷ്ലി യംഗ് തുടങ്ങിയ പരിചയസമ്പന്നരും ചേരുന്നതോടെ ഇംഗ്ലണ്ട് എതിരാളികള്‍ക്ക് വെല്ലുവിളിയാകും.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ്. സൗത്ത്ഗേറ്റിന്റെ കീഴില്‍ ഈ യുവ താരം ഇംഗ്ലണ്ടിനായി എട്ട് മത്സരങ്ങള്‍ കളിച്ചു. പ്രതിഭാധനനായ കളിക്കാരനാണ്. ഗോളടിക്കാന്‍ വിദഗ്്ധനും. ലോകകപ്പില്‍ ഈ മുന്നേറ്റനിരക്കാരന് മിന്നി തിളങ്ങുമെന്നുറപ്പാണ്.
പത്തൊന്‍പതുകാരനായ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഇതാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് അര്‍നോള്‍ഡിന് ടീമില്‍ സ്ഥാനമൊരുക്കിയത്്.
അസാധാരണ പ്രതിഭയുള്ള ഒരുപറ്റം കളിക്കാരാണ് ടീമിലുള്ളത്. ഇതില്‍ ചിലര്‍ക്ക് ഒരു നിമിഷം കൊണ്ട് കളിയുടെ ഗതി തന്നെ മാറ്റാനാകും. കൂട്ടായ പ്രവര്‍ത്തനവും ടീം സ്പിരിറ്റും വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്്.
ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കും.ജൂണ്‍ രണ്ടിന് നൈജീരിയയേയും ഏഴിന് കോസ്റ്ററിക്കയേയും നേരിടും. ജൂണ്‍ 12 ന് ഇംഗ്ലണ്ട് റഷ്യയിലേക്ക് പോകും.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടുണീഷ്യയെ നേരിടും. ജൂണ്‍ 18 നാണ് ഈ മത്സരം. 24 ന് അവര്‍ പനാമയേയും 28 ന് ബെല്‍ജിയത്തെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: