ടെല്‍അവീവ്: ഗാസയില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം ഇറാനാണെന്ന് ഇസ്രായേല്‍. ഗാസയില്‍ പാലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അതീവ രൂക്ഷമായിരിക്കുകയാണിപ്പോള്‍. 2014നു ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളാണിത്.
ഇറാന് സൈന്യം( റവല്യൂഷണറി ഗാര്‍ഡ്) വടക്കന്‍ ഗോലാന്‍ കുന്നുകളിലേക്ക് മുപ്പതിലേറെ റോക്കറ്റുകള്‍ വര്‍ഷിച്ച് ഒരു മാസം തികയും മുന്‍പാണ് ഹമാസും മറ്റും ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വര്‍ഷിച്ചത്. 200ലറെ റോക്കറ്റുകളാണ് അവര്‍ ഉപയോഗിച്ചത്. തുടര്‍ന്നാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്. ഇസ്രായേല്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: