മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ വയനാട്ടില്‍ നിന്ന് മൂന്ന് ആരാധനാലയങ്ങള്‍. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയം, കോറോം ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.
പദ്ധതി വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജോമോന് ജോബ് ആരാധനാലയങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. വള്ളിയൂര്‍ക്കാവില്‍ എത്തിയ സംഘത്തെ ട്രസ്റ്റി ഏച്ചോം ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറും ഒപ്പമുണ്ടായിരുന്നു. തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ജില്ലയിലെ മൂന്ന് ആരാധനാലയങ്ങള്‍ ഇടം നേടിയതോടെ ഇവിടങ്ങളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം ലഭിക്കും. ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിവേദനത്തിന്റെ ഭാഗമായാണ് പദ്ധതിയില്‍ ജില്ലയിലെ മൂന്ന് ആരാധനാലയങ്ങള്‍ ഇടം നേടിയതെന്ന് ജോമോന് ജോബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: