കണ്ണൂര്‍: കേരളത്തില്‍ 87.3 ശതമാനവും പുകവലിക്കുന്നില്ലെന്നും ഇത് വികസിത രാജ്യങ്ങളുടെ സൂചികക്ക് ഒപ്പം നില്‍ക്കുന്നതാണെന്നും ആരോഗ്യ വകുപ്പ്. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വിഷയാവതരണം നടത്തിയ ഡെപ്യൂട്ടി ഡി.എം.ഒയും എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. കെ.ടി.രേഖയാണ് ഇക്കാര്യം അവതരിപ്പിച്ചത്. 201617ലെ ഈ കണക്കനുസരിച്ച് 7.3 ശതമാനമാണ് പുകവലിക്കാര്‍. 3.4 ശതമാനം പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരുമാണ്. അതേസമയം 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളില്‍ പുകയില ഉപയോഗം കൂടി വരുന്നുവെന്നാണ് അപകടകരമായ പ്രവണത.
നേരിട്ട് പുക വലിക്കുന്നവരെ പോലെ തന്നെ ഇതിന്റെ അപകടത്തിന് ഇരയാവുന്നരാണ് സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്കിംഗ് അഥവാ പാസീവ് സ്മോക്കിംഗിന് ഇരയാവുന്നവര്‍. തൊഴിലിടങ്ങളിലാണ് ഇതിന് കൂടുതലും ഇരകളാവുന്നത്. പുക വലിക്കുന്ന വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍ സ്പര്‍ശിക്കുന്നതിലൂടെയോ മുറിയില്‍നിന്നോ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉള്ളില്‍ കടക്കുന്ന തേഡ് ഹാന്‍ഡ് സ്മോക്കിംഗിനെക്കുറിച്ചും ഇപ്പോള്‍ പഠനങ്ങള്‍ നടക്കുകയാണ്. ഈ വിധത്തിലുള്ള എല്ലാ തരം പുകവലിയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്നു. ഹൃദയ സംബന്ധമായ രോഗബാധയില്‍ 12 ശതമാനം പുകവലി മൂലവും പാസീവ് സ്മോക്കിംഗ് മൂലവുമാണ്. പുകവലിയിലൂടെ 4,000 രാസവസ്തുക്കളാണ് ശരീരത്തിലേക്ക് കടക്കുന്നതെന്നും ഡോ. രേഖ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: