ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ചൂട് തുടരുന്നു. കടുത്ത ചൂടില്‍ മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഖതഗോണ് ഗ്രാമത്തില്‍ എട്ട് മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. ചുട്ടു പൊള്ളുന്ന ചൂടാണ് മൃഗങ്ങളുടെ മരണത്തിന് കാരണമെന്ന് പ്രദേശ വാസികള്‍ പറയുന്നു. ചത്ത മാനുകളെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമേ മരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു.
ചൂട് കാരണം കൂടുതല്‍ മൃഗങ്ങള്‍ പ്രദേശത്ത് മരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. പല സ്ഥലങ്ങളിലും 45 ഡിഗ്രിക്ക് മേലെയാണ്ചൂട്. കാലാവസ്ഥാ വ്യതിയാനമാണ് ചൂട് ഇത്രയും ഉയരുന്നതിന് കാരണം. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. ഈ മാസം അവസാനത്തോടെ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: