ഹൈദരാബാദ് (തെലങ്കാന): മുത്വലാഖ് മത വിഷയമല്ല, ലിംഗനീതിയുടെ വിഷയമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി ഉത്തരവിട്ടിട്ടും ലോക്സഭ മുത്വലാഖിനെതിരേ ബില്‍ പാസിക്കിയിട്ടും തെലങ്കാനയിലും ഉത്തര്‍പ്രദേശിലും ഈ ആചാരം നിലനില്‍ക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മുത്വലാഖ് ലിംഗനീതി, തുല്യനീതി,സ്ത്രീ മാന്യത എന്നീ കാര്യങ്ങുടെ വിഷയമാണ്. അത് രാജ്യത്തെ പുഗരാഗതിയില്നിന്ന് തടയുന്നു, മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനുള്‍പ്പെടെ 22 ഇസ്ലാമിക രാജ്യങ്ങള്‍ മുത്വലാഖ് നിയന്ത്രിച്ചു. യുപിഎ നേതാവ് സോണിയാ ഗാന്ധി, യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരോട് മുത്വലാഖ് ബില്‍പാസാക്കാന്‍ രാജ്യസഭയില്‍ സര്‍ക്കാരിനൊപ്പം നില്ക്കാന് മന്ത്രി അഭ്യര്‍ഥിച്ചുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: