കോട്ടയം: കെവിന് വധക്കേസില്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലുണ്ടായെന്ന ആരോപണം നിഷേധിച്ച് അന്വേഷണ സംഘത്തലവന് ഐ.ജി.വിജയ് സാക്കറെ രംഗത്ത്. നീനുവും കെവിനും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൊട്ടേഷന്‍ സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വിജയ് സാക്കറെ. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടാന്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ പ്രതിയായ രഹന ഇപ്പോഴും ഒളിവിലാണ്. കെവിനെ തട്ടിക്കൊണ്ട് പോയ ദിവസം ഇവര്‍ കോട്ടയത്ത് കെവിന്റെ വീടിന് സമീപമെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.
കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് വീട് കാണിച്ച് കൊടുത്തത് രഹനയാണോയെന്നാണ് പോലീസ് സംശയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കെവിന്റെ കൂടെയുണ്ടായിരുന്ന അനീഷിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടുണ്ട്. അനീഷ് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് അനുസരിച്ച് മാത്രമായിരിക്കില്ല അന്വേഷണമെന്നും സംഭവത്തിലെ സത്യം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: