ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പുകേസില്‍ ഗുജറാത്തിലെ ഔഷധ നിര്‍മ്മാണക്കമ്പനി സ്റ്റെര്‍ലിങ്ങ് ബയോടെക്കിന്റെ 4701 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
കമ്പനിയുടെ 4000 ഏക്കര്‍ ഭൂമിയും ഫാക്ടറിയും യന്ത്രസാമഗ്രികളും ഇരുനൂറിലേറെ അക്കൗണ്ടുകളും 6.67 കോടിയുടെ ഒാഹരികളും നിരവധി ആഡംബര കാറുകളുമാണ് പിടിച്ചെടുത്തത്. ബാങ്കുകളെ കബളിപ്പിച്ച് 5000 കോടി തട്ടിയെടുത്തുവെന്നാണ് വദോദരയിലെ കമ്പനിക്കെതിരായ കേസ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം ഈ വര്‍ഷമെടുത്ത വലിയ നടപടികളില്‍ ഒന്നാണിത്.കമ്പനിക്കും ഉടമകളായ നിതില്‍, ചേതന്‍ ശശീന്ദ്ര എന്നിവര്‍ക്ക് എതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട 50 കേന്ദ്ര്ളില് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. ആന്ധ്രാ ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നാണ് ഇവര്‍ വായ്പ്പ എടുത്തത്.മൊത്തം 5000 കോടി എടുത്തെങ്കിലും നയാപ്പെസ മടക്കിയടച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: