സിംഗപൂര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സിംഗപൂരിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപൂര്‍ പ്രധാനമന്ത്രി ലീ സിന് ലൂങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി ലി സിന് നരേന്ദ്രമോദിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
സിംഗപൂരിലെത്തിയ പ്രധാന മന്ത്രിയെ ഇന്ത്യക്കാരടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് സ്വീകരിച്ചത്. സിംഗപൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ വസതിയില്‍ (ഇസ്ഥാന) ഔദ്യോഗിക സ്വീകരണം നല്കി. ലോകത്തെ മികച്ച സാങ്കേതിക സര്‍വകലാശാലയായ നങ്യാങ് സാങ്കേതിക സര്‍വകലാശാല പ്രധാനമന്ത്രി സന്ദര്‍ശിക്കും. യൂണിവേഴ്സിറ്റി ബോര്‍ഡ് പ്രസിഡന്റുമായും അംഗങ്ങളുമായും അദ്ദേഹം സംവദിക്കും. തുടര്‍ന്ന്, ഷാന്‍ഗ്രി-ലാ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായ ഇന്തോനേഷ്യയും മലേഷ്യയും സന്ദര്‍ശിച്ച ശേഷമാണ് മോദി സിംഗപൂരിലെത്തിയത്. ഇന്തോനേഷ്യയില്‍, ഇരു രാജ്യങ്ങളും 15 ധാരണപാത്രങ്ങള്‍ ഒപ്പുവെക്കുകയും കോലാലംപൂരില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മലേഷ്യന്‍ പ്രധാന മന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദിനുമായി കൂടി കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: