കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. റോഡ് വികസനത്തിനായി തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി വിധി. ദേശീയ പാതാ അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ധരിപ്പിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
തുരുത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ ഭൂമിനഷ്ടപ്പെടുന്ന നാല്പതോളം കുടുംബങ്ങള്‍ കഴിഞ്ഞ നാല്പത് ദിവസത്തിലധികമായി കുടില്‍കെട്ടി സമരം നടത്തിവരികയാണ്. കോടതിവിധി സമരം നടത്തിവരുന്ന കോളനി നിവാസികള്‍ക്ക് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: