കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ വിഭാഗം ഇക്കഴിഞ്ഞ 31നു പുറത്തിറക്കിയ സര്‍ക്കുലര്‍ അധ്യാപകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. സംസ്ഥാനത്തെ മറ്റെല്ലാ സര്‍വകലാശാലകളും സമയബന്ധിതമായി മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് കണ്ണൂര്‍ വാഴ്സിറ്റി മുന്‍പ് മൂല്യനിര്‍ണയം നടത്താതെ പുതിയതായി ഒരു അധ്യാപകനും ക്യാംപില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല എന്ന വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉപരിപഠനത്തിനു പോകേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും നിരാശ ഉണ്ടാക്കുന്ന നയമാണ് യൂണിവേഴ്സിറ്റി കൈക്കൊണ്ടിരിക്കുന്നത്.
കലക്ടര്‍ അവധി പ്രഖ്യാപിച്ച ജൂണ്‍ 5 വരെയുള്ള കാലയളവില്‍ പരമാവധി അധ്യാപകരെ ഉള്‍പ്പെടുത്തി സമയത്ത് റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് പകരം കിരാതമായ നടപടികള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിനയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും അപലപനീയമാണ്. യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ നടപടിക്കെതിരെ കെപിസിടിഎ കണ്ണൂര്‍ യൂണിവേഴ്സിറ്റി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് ഡോ.പ്രേമചന്ദ്രന് കീഴോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.ജി.പ്രേംകുമാര്‍, ഡോ.ആര്.കെ.ബിജു, ഡോ.വി.ടി.വി.മോഹനന്, പ്രൊ.പ്രജു കെ. പോള്‍, പ്രൊ.ഷിനോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പരീക്ഷ കണ്‍ട്രോളറെ നേരിട്ട് കാണാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: