തിരുവനന്തപുരം: ഡിസംബര്‍ മാസത്തോടെ പാല് ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ.രാജു. കേരളത്തില്‍ 2016-17 ല്‍ പ്രതിദിനം 16.27 ലക്ഷം ലിറ്റര്‍ പാല് സംഭരിച്ചു. ഇത് 2017-18 ല്‍ 18.2 ലക്ഷം ലിറ്റര്‍ എന്ന റിക്കോഡ് സംഭരണത്തിലെത്തി. ആവശ്യകതയുടെ 81 ശതമാനത്തോളം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും അധിക പാല് സംഭരണം വലിയ പ്രതിസന്ധിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല് വില നല്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. പാല്‍പ്പൊടിയിലും സംഭരണ വിലയിലും കാണുന്ന വ്യത്യാസം മറ്റ് സംസ്ഥാനങ്ങളിലും പ്രകടമായതിനെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകള്‍ പാലിന്റെ സംഭരണ വില കുറയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പാല്‍വിലയില്‍ വരുന്ന ഇടിവ് നമ്മുടെ സംസ്ഥാന വിപണിയെ കാര്യമായി ബാധിക്കുന്നു.
സുരക്ഷിതവും പരിശുദ്ധവുമായ പാല് ആരോഗ്യത്തിനും ആദായത്തിനും എന്നതാണ് ലോകക്ഷീര ദിനത്തിലെ സര്‍ക്കാരിന്റെ സന്ദേശം.
സ്വയംപര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം ആഭ്യന്തര വിപണി പൂര്‍ണമായും കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പാല് കൊണ്ട് സാധിക്കുന്ന സ്ഥിതിയുണ്ടാകണം. വിപണിയിലെ പ്രതിസന്ധികള്‍ പാല് സംഭരണത്തെ ബാധിക്കുന്ന സ്ഥിതിയിലേക്ക് വരാന്‍ പാടില്ല. അങ്ങനെ വന്നാല്‍ പാലിന്റെ സ്ഥിര വിലയും പൂര്‍ണമായ സംഭരണവും വെല്ലുവിളി നേരിടും. വെല്ലുവിളികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ മുഴുവന്‍ പാലും സംഭരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതോടൊപ്പം പാലിന് സ്ഥിര വില ഉറപ്പു വരുത്തുക കൂടി സര്‍ക്കാരിന്റെ ലക്ഷ്യമാണ്. മന്ത്രി കെ.രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: