തിരുവനന്തപുരം: മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 45 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം ഉത്തരവ് ഇറക്കി. 48 മണിക്കൂറിനകം ഇവയുടെ വില്‍പ്പന നിര്‍ത്തിവെക്കണം.
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് 45 കമ്പനികളുടേത് വ്യാജമാണെന്ന് കണ്ടെത്തിയത്. നിരോധിച്ച കമ്പനികളില്‍ അധികവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ 20 എണ്ണം പാലക്കാടും, 15 എണ്ണം കോഴിക്കോടും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ആറെണ്ണം തമിഴ്നാട്ടിലേതും. ഒരു കമ്പനി തന്നെ നാലും അഞ്ചും ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്ത് വില്‍പ്പന നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു കമ്പനി നാല് ബ്രാന്‍ഡുകളില്‍ വില്‍പ്പന നടത്തുന്ന വെളിച്ചെണ്ണയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കേരഫെഡിനോട് സാദൃശ്യം വരുന്ന പേരുകളാണ് ഒട്ടു മിക്ക കമ്പനികളും വെളിച്ചെണ്ണയ്ക്ക് നല്‍കിയിരിക്കുന്നത്.
നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍
കേരള മാതാ കോക്കനട്ട് ഓയില്‍, കേരള നന്മ, വര്‍മ്മ കോക്കനട്ട് ഓയില്‍, കേരള സമ്പൂര്‍ണ്ണ കോക്കനട്ട് ഓയില്‍, കേരള റിച്ച് കോക്കനട്ട് ഓയില്‍, അന്നപൂര്‍ണ്ണ നാടന്‍ വെളിച്ചെണ്ണ, കേരള ടേസ്റ്റി, ഹരിതഗിരി, കേര നൈസ് കോക്കനട്ട് ഓയില്‍, മലബാര്‍ സുപ്രീം, കേര പ്യുയര്‍ ഓയില്‍, അഗ്രോ കോക്കനട്ട് ഓയില്‍, വിസ്മയ, കാവേരി ബ്രാന്‍ഡ്, കേരള്, മലബാര്‍ കുറ്റിയാഡി കോക്കനട്ട് ഓയില്‍, കേര സുപ്രീം, കേരളീയ നാടു കോക്കനട്ട് ഓയില്‍, കേരള സ്പെഷ്യല്‍, കേരം വാല്ലി, കേരചോയിസ്, കേര നട്ട്സ് കോക്കനട്ട് ഓയില്‍, കേരമിത്രം, കേര കൂള്‍, കേര കുക്ക്, കേരഫൈന് കോക്കനട്ട് ഓയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: