തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘമായി കേരള പോലീസ് മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്.രാജീവ്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെപ്പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനപാലനത്തില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജപ്പെട്ടു. സംരക്ഷണം നല്‍കേണ്ട പോലീസ് കൊലപാതകികളും കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്ന ക്വട്ടേഷന്‍ സംഘവുമായി മാറി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ കൊലപാതകം.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയേറ്റിന് മുന്പില് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം കരമന പ്രവീണിന് പരിക്കേറ്റു. അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി രാഗേന്ദു, ജില്ലാ പ്രസിഡന്റ് ജെ. ആര്. അനുരാജ് എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍, സതീഷ്, ഉണ്ണിക്കണ്ണന്, ശ്രീരാഗ്, നന്ദു, വിഷ്ണുദേവ്, സിജുമോന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: