പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ നോവാക് ദ്യോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍. അട്ടിമറിയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു ദ്യോക്കോവിച്ച്. കടുത്ത പോരാട്ടത്തിലൂടെ വിറപ്പിച്ച സ്പെയിനിന്റെ റോബര്‍ട്ട് ബൗറ്റിസ്റ്റയെ നാലു സെറ്റ് നീണ്ട കളിയിലാണ് ഇരുപതാം സീഡ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-7, 7-6,6-2. ജര്‍മനിയുടെ രണ്ടാം സീഡ് താരം ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരെവ് നാലാം റൗണ്ടിലേക്കു മുന്നേറി. ദാമിര്‍ സുംഹര്ട്ടിനെ അഞ്ചു സെറ്റ് പോരാട്ടത്തിലാണ് സ്വരെവ് മറികടന്നത്. ആദ്യ സെറ്റും നാലാം സെറ്റും നേടി സുംഹര്ട്ട് മികച്ച പോരാട്ടം പുറത്തെടുത്തു. എന്നാല്‍ വിട്ടു കൊടുക്കാതെ കളിച്ച സ്വരെവ് 2-6,6-3,6-4,6-7,7-5നു ജയിച്ച് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി.
വനിതാ വിഭാഗത്തില്‍ റഷ്യയുടെ ദാരിയ കസക്കിന നാലാം റൗണ്ടില്‍ കടന്നു. 6-1,1-6, 6-3ന് മരിയ സക്കാരിയെ തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ കരോലിന് വൊസ്നിയാകിയാണ് ദാരിയയുടെ എതിരാളി. പൗലി പാര്മെന്റിയറെ 6-0,6-3ന് അനായാസം മറികടന്നാണ് കരോലിനെ പരാജയപ്പെടുത്തിയത്.
വനിതകളുടെ ഡബിള്‍സില്‍ വീനസ് സഹോദരിമാര്‍ മൂന്നാം റൗണ്ടില്‍ കടന്നു. സാറ ഇറാനി-ക്രിസ്റ്റെന് ഫ്ളിപ്കെന്‍സ് സഖ്യത്തെ 6-4,6-2നാണ് വീനസും സെറീനയും തോത്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: