ന്യൂദല്‍ഹി: ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യന്‍ രാജ്യങ്ങളുടെ ഊഴമാണിതെന്നും അതുപയോഗിക്കാന്‍ നാം തയ്യാറാവണമെന്നും സിംഗപ്പൂരിലെ നാന്യാങ് സാങ്കേതിക സര്‍വ്വകലാശാല സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തില്‍ മോദി പറഞ്ഞു.
ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കേണ്ട രാജ്യങ്ങളാണെന്ന് ഷാങ്ഗ്രി ലാ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു.
ചൈനയില്‍ പ്രസിഡന്റ് സീ ജിന്‍പിങുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ച മോദി, കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ 1600 വര്‍ഷക്കാലവും ഇന്ത്യയുടെയും ചൈനയുടെയും ജിഡിപി മൊത്തം ആഗോള ജിഡിപിയുടെ അമ്പതു ശതമാനം കവിഞ്ഞതായി വ്യക്തമാക്കുന്ന ഒരു രേഖ താന്‍ പ്രസിഡന്റ് സീയ്ക്ക് നല്‍കിയതായും പറഞ്ഞു. സംഘര്‍ഷമൊന്നും ഇല്ലാതെയാണ് ഈ നേട്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷമില്ലാതെ കണക്ടിവിറ്റിക്ക് പ്രാധാന്യം നല്‍കാനാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ സാങ്കേതികവിദ്യക്ക് സദ്ഭരണത്തില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ ജീവിതം ഗണ്യമായി മെച്ചപ്പെടുത്താന്‍ അതിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ വികസന അടിസ്ഥാന സൗകര്യങ്ങള്‍, എവിടെയാണ് നമുക്ക് സ്കൂളുകള്‍ വേണ്ടത്, മെച്ചപ്പെട്ട റോഡുകള്‍, കൂടുതല്‍ ആശുപത്രികള്‍ എന്നിവ ശരിയായി അടയാളപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യ നമ്മെ സഹായിക്കും.
നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച ഉറപ്പാക്കണം- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: