തിരുവനന്തപുരം: ചെങ്ങന്നൂരിലെ തോല്‍വിക്കു പിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശവനുമായി പാര്‍ട്ടി മുഖപത്രം വീക്ഷണം. ചെങ്ങന്നൂരിലെ അവസരം കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമര്‍ശനം. ബൂത്ത് മണ്ഡലം കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ്. ഗ്രൂപ്പ് താത്പര്യം മാത്രമാണ് പല നേതാക്കള്‍ക്കുമുള്ളതെന്നും വീക്ഷണം ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസിന്റെ പുന സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണ്. താഴേത്തട്ടില്‍ പുനസംഘടനക്ക് ആര്‍ക്കും താത്പര്യമില്ലെന്നും പാര്‍ട്ടി മുഖപത്രം തുറന്നടിക്കുന്നു.
അണ്ടനും അഴകോടനും നേതാക്കളാകുന്ന സ്ഥിതിയാണ് ഇപ്പോള്‍. പുതിയ തലമുറക്ക് നേതൃത്വം കൈമാറണം. നേതാക്കളുടെ പെട്ടിയെടുക്കുന്നവരെ ഒഴിവാക്കണം. പകരം സല്‍പ്പേരും സുതാര്യജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും വീക്ഷണം ആവശ്യപ്പെടുന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: