കോട്ടയം: കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹംകാണാതായ ജസ്നയുടേതല്ല. ജസ്നയുടെ സഹോദരന് ജെയ്സാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തിലെ പല്ലില്‍ ക്ലിപ് ഇട്ടിട്ടുണ്ട്. ജസ്നയുടെ പല്ലിനും ക്ലിപ്പുണ്ട്. അതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ സൂട്ട്കേസിലെ വസ്ത്രങ്ങള്‍ ജസ്നയുടേതാണോയെന്ന് പരിശോധിച്ചെങ്കിലും ജയ്സ് തിരിച്ചറിഞ്ഞില്ല.
കേരള പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഡി.എന്‍.എ ടെസ്റ്റ് നടത്തി വ്യക്തത വരുത്തുമെന്ന് തിരുവല്ല ഡിവൈഎസ്പി. ജയകുമാര്‍ പറഞ്ഞു. തിരുവല്ല എസ്.ഐ വിനോദ്, വെച്ചൂച്ചിറ എസ്.ഐ. അഷറഫ്, പെരിനാട് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ ബിജു മാത്യു, ലിജു എന്നിവരാണ് ചെങ്കല്‍പേട്ടില്‍ എത്തിയത്.
വ്യാഴാഴ്ച രാത്രിയിലാണ് കത്തിക്കരിഞ്ഞ ജഡം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. ചാക്കില്‍ കൊണ്ടുവന്ന എന്തോ രണ്ടുപേര്‍ ചേര്‍ന്ന് കത്തിക്കുന്നതുകണ്ട് നൈറ്റ് പട്രോളിംഗ് സംഘം പരിശോധിക്കാനായി ജീപ്പ് നിറുത്തിയപ്പോള്‍ ഇവര്‍ ഓടിപോവുകയായിരുന്നു. സംശയം തോന്നിയ പൊലീസ് വെള്ളം ഒഴിച്ച് തീ അണച്ചു. അപ്പോഴാണ് ഒരു സ്ത്രീയുടെ ജഡമാണെന്ന് മനസിലായത്. ഇതിനോടകം മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. പെട്രോളോ മറ്റോ ഒഴിച്ചശേഷമാണ് തീകൊളുത്തിയതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: