കോട്ടയം: ചീഫ് ജസ്റ്റീസുമാരെ തെരഞ്ഞെടുക്കുന്നത് സീനിയോറിറ്റി മാത്രം നോക്കിയാകരുതെന്നും നേതൃപാടവമുള്ളവര്‍ ആണെങ്കില്‍ മാത്രമെ ടീമായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ആര്. ബസന്ത്. ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് ഫോറം കോട്ടയം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ജനാധിപത്യ ഇന്ത്യയും സ്വതന്ത്ര ജുഡീഷ്യറിയും എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ന്യായധിപന് സ്വന്തം മന:സാക്ഷിക്ക് അനുസരിച്ചല്ല നീതിയുക്തമായ മന:സാക്ഷിക്ക് അനുസരിച്ചാണ് വിധി പുറപ്പെടുവിക്കേണ്ടത്. ചീഫ് ജസ്റ്റീസിന്റെ മിനിമം കാലാവധി നിശ്ചയിക്കണം. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. വാര്‍ത്തകളില്‍ നിറയാനുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അസംബ്ലിയും ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാര്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. ബി. രാധാകൃഷ്ണ മേനോന്, ഡിജോ കാപ്പന്, ചെറുകര സണ്ണി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: