ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയുമായ മായാവതി സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞു. ബിഎസ്പി സ്ഥാപക നേതാവ് കാന്‍ഷി രാമിന്റെ സ്മാരകമായി മാറ്റിയ ബംഗ്ലാവില്നിന്നുമാണ് മായാവതി ശനിയാഴ്ച രാത്രിയോടെ ഒഴിഞ്ഞത്.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് മായാവതി ബംഗ്ലാവ് ഒഴിഞ്ഞത്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്നു ജൂണ്‍ മൂന്നിനകം എല്ലാവരോടും ബംഗ്ലാവ് ഒഴിയാനും കോടതി ഉത്തരവിട്ടിരുന്നു.
രണ്ട് സര്‍ക്കാര്‍ ബംഗ്ലാവുകളാണ് മായാവതി കൈവശംവച്ചിരിക്കുന്നത്. ആദ്യത്തെ ബംഗ്ലാവ് മായാവതി നേരത്തെ ഒഴിഞ്ഞിരുന്നു. താന്‍ താമസം മാറ്റിയാലും കാന്‍ഷി രാമിന്റെ സ്മാരകമെന്ന നിലയില്‍ ബംഗ്ലാവ് സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മാതാവതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: