കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരെ കൂട്ടക്കൊല ചെയ്യുന്ന തൃണമൂൽ കോൺഗ്രസിന്റെ കാടത്തത്തിനെതിരെ തുറന്നടിച്ച് കേന്ദ്ര മാനവ വിഭവശേഷി പ്രകാശ് ജാവേദ്കർ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം കൊൽക്കത്തയിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
പശ്ചിമബംഗാളിലെ പുരുലിയയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ഇതെല്ലാം രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞു. ‘പുരുലിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമായിരുന്നു. ഇതുവരെ 19 ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് ക്രൂരമായ കൊലപാതകങ്ങളാണ്. ഇത്തരം ക്രൂരമായ കൊലപാതകങ്ങളെയും കൊലപാതക സംസ്കാരത്തെയും ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ പശ്ചിമബംഗാളിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും. ജനാധിപത്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല”, അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പശ്ചിമബംഗാളിലെ പുരുലിയില് ബിജെപി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മെയ് 30ന് പുരുലിയ സ്വദേശിയായ മറ്റൊരു യുവാവിനെയും മരത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇരുവരെയും കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബിജെപി തുറന്നടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: