തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ മാറി നിൽക്കാൻ സന്നദ്ധനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പിജെ കുര്യൻ. ഒരിക്കലും താൻ ആവശ്യപ്പെട്ടിട്ടല്ല എംപി സ്ഥാനം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ മാറി നില്ക്കണമെന്നുള്ള യുവ എംഎല്‍എമാരുടെയും നേതാക്കളുടെയും ആവശ്യത്തെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍, രാജ്യസഭാ എംപി സ്ഥാനം ചോദിച്ച് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്നതാണ് പാര്‍ട്ടി. തനിക്ക് എല്ലാ പദവികളും നല്‍കിയത് പാര്‍ട്ടിയാണ്. 25 വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമാണ് തനിക്ക് എംപി സ്ഥാനം ലഭിച്ചത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില് മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു.
ചെങ്ങന്നൂരില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഒരാളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. താഴെത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനം നടത്താതിരുന്നതാണ് പരാജയ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പിജെ കുര്യന്റെ എംപി സീറ്റിനെച്ചൊല്ലി കോൺഗ്രസിലെ യുവാനേതാക്കൾ തങ്ങളുടെ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. റോജി ജോൺ, ഹൈബി ഈഡൻ, വിടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയ യുവ നേതാക്കൾ പ്രതിഷേധ സ്വരവുമായി രംഗത്തെത്തിയത്.
മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്ന് റോജി പറഞ്ഞു. രാജ്യസഭയെ വൃദ്ധ സദനമാക്കരുതെന്നാണ് ഹെബി ഈഡൻ തുറന്നടിച്ചത്. പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാൻ പുതിയ ഊർജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണമെന്നും ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് ഷാഫി പറമ്പിൽ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: