ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വഹിച്ചുകൊണ്ടുപറന്ന വ്യോമസേനാ വിമാനത്തിന് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ചയ്ക്കു 2.08ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഐഎഫ്സി31 എന്ന എയര്‍ഫോഴ്സ് വിമാനത്തിനാണ് ബന്ധം നഷ്ടപ്പെട്ടത്.
മൗറീഷ്യസിലേക്കാണു വിമാനം പറന്നത്. 15 മിനിറ്റിനുശേഷമാണ് വിമാനത്തിന് ബന്ധം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് വ്യോമസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നതിനായാണ് സുഷമ സ്വരാജ് മൗറീഷ്യസിലേക്കു പോയത്.
ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെത്തുന്ന സുഷമ സ്വരാജ്, മഹാത്മഗാന്ധി അഹിംസ എന്ന ആശയം വികസിപ്പിച്ചെടുത്ത ഫീനിക്സ് സെറ്റില്‍മെന്റ്് സന്ദര്‍ശിക്കും. ഇതിനുശേഷം പെന്റിച്ചില്നിന്നു പീറ്റര്മാരിറ്റ്സ്ബെര്ഗിലേക്കു ട്രെയിന്‍ യാത്രയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: