തിരുവനന്തപുരം: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരെ ഭയന്ന് സിപിഎമ്മുകാര്‍ ആര്‍എസ്എസ്സ് കാര്യാലയങ്ങളില്‍ അഭയം തേടുകയാണല്ലോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ്സ് ക്യാമ്പില്‍ പോകുന്നത് ശരിയല്ലെന്ന് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞപ്പോഴാണ് ബംഗാളിലെ സ്ഥിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ കോടിയേരി മൗനം പാലിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആര്‍എസ്എസിനെ നവോത്ഥാന സംഘടന എന്നു പറഞ്ഞു. ആര്‍എസ്എസ്സിനു വേണ്ടി ഉപരാഷ്ട്രപതി ക്യാമ്പയിന് നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ കോടിയേരിയും വിമര്‍ശനമുന്നയിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുത്തക മാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു. ചില മാധ്യമങ്ങള്‍ ഘടകകക്ഷിയായി പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: