കൊച്ചി: കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും കാര്യക്ഷമതയിങ്ങനെ: ഭീകരവാദികള്‍ അഴിഞ്ഞാടിയ ഏപ്രില്‍ 16 ലെ അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ 385. അറസ്റ്റിലായവര്‍ 1595. സംഭവം നടന്ന് 50 ദിവസം പിന്നിടുന്നു, ഇതുവരെ കേസുകളില്‍ തിരിച്ചറിഞ്ഞത് വെറും മൂന്നുപേരുടെ! മറ്റു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ആകെ തിരിച്ചറിഞ്ഞത് മലപ്പുറം മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ ഒമ്പതു മുതല്‍ 13 വരെ പ്രതികളെ മാത്രമാണെന്ന് ജോര്‍ജ് എം. തോമസ്, വി. അബ്ദുറഹിമാന്, ആന്റണി ജോണ്‍ എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഈ മൂന്നുപേര്‍ക്ക് സംഘപരിവാര്‍ ബന്ധം ഉണ്ടെന്ന് സ്ഥാപിച്ച് ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറാണെന്ന് വരുത്താനാണ് മുഖ്യമന്ത്രിയുടെ മറുപടിയിലെ ശ്രമം. ഈ അഞ്ചു പേരുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും കണ്ടെത്തിയ പോലീസ് 1592 പേരുടെ വിവരങ്ങളും ഒന്നരമാസത്തിനു ശേഷവും അന്വേഷിക്കുന്നതേയുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
”വര്‍ഗീയ വിഭജനം ലക്ഷ്യമാക്കി വാട്സ്ആപ് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരേ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വകുപ്പുകള്‍ ചുമത്തി നാളിതുവരെ 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരില്‍ 1595 പേരെ അറസ്റ്റ് ചെയ്യുകയും വിശദമായി അന്വേഷണം നടത്തിവരികയും ചെയ്യുന്നു,” എന്നു മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു.
എന്നാല്‍, ”മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളില്‍ അഞ്ചു പേര് ഒത്തൊരുമിച്ചും കൂട്ടായും കുറ്റകരമായ ഗൂഢാലോചന നടത്തി സോഷ്യല്പ മീഡിയയിലൂടെ സന്ദേശം പ്രചരിപ്പിച്ചതായി വെളിവായിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണവും അറസ്റ്റുകളും നടന്നുവരുന്നു,”വെന്നും മുഖ്യമന്ത്രി വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: