കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായിരുന്ന ലീലമേനോന് ആയിരങ്ങളുടെ യാത്രാമൊഴി. ഉച്ചയ്ക്ക് 1.15ന് രവിപുരം പൊതുശ്മശാനത്തിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടന്നത്.
രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍. ആയിരങ്ങള്‍ ലീലാമേനോന് അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ രാത്രി കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠന് കര്‍ത്താവിന്റെയും ഇളയ മകളായി 1932 നവംബര്‍ 10 നാണ് ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: