കൊച്ചി: വിശ്വസിക്കാന്‍ കഴിയുന്നില്ല; ഇനിയും ഒരുപാട് എഴുതാന്‍ ബാക്കിവെച്ചുള്ള യാത്ര. കാണുമ്പോള്‍ പറയുന്നത് എഴുത്തിനെകുറിച്ചാണ്. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. അക്രമങ്ങളെ പ്രതിരോധിക്കാനുള്ള നമ്മുടെ പടവാളാണ് തൂലിക എന്നാണ് എന്നെ ചേച്ചി പഠിപ്പിച്ചത്… ലീലാമേനോന്റെ ഉറ്റസുഹൃത്തായ മാലിനി മേനോന്റെ വാക്കുകളാണിത്.
ഓരോ കാഴ്ചയിലും ചെറുതെങ്കിലും എനിക്ക് ചോദിക്കാന്‍ നിരവധി സംശയങ്ങള്‍ കാണും. എല്ലാത്തിനും ഒരു അമ്മയെപ്പോലെ, ചേച്ചിയെപ്പോലെ മറുപടി നല്‍കിയിരുന്നു. ഞങ്ങളുടെ ഓരോ കണ്ടുമുട്ടലുകളും സമ്മാനിച്ചത് ഓരോ അനുഭവങ്ങളാണ്. സുഹൃത് ബന്ധത്തിനപ്പുറം മറ്റെന്തോ ഘടകം ഞങ്ങളെ ബന്ധുവാക്കിയിരുന്നു.
1968ലാണ് പരിചയപ്പെടുന്നത്. അന്ന് പ്രായം 20 വയസ്. പ്രായം കൂടിവന്നതിനൊപ്പം സൗഹൃദവും വളരുകയായിരുന്നു. ലീലചേച്ചിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് മാധ്യമ പഠനം പൂര്‍ത്തിയാക്കി മാധ്യമ പ്രവര്‍ത്തകയായി ജോലിയും ചെയ്തു. ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഗുരുനാഥയുടെ സ്ഥാനത്ത് നിന്ന് അറിവുകള്‍ പകര്‍ന്ന് നല്‍കിയിരുന്നു.
മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ശേഷം ലീലച്ചേച്ചിയുടെ ഒപ്പം നിന്നാണ് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായത്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ട പ്രചോദനവും നല്‍കിയിരുന്നു. ചേച്ചിയുടെ വിയോഗം സൃഷ്ടിക്കുന്നത് മാധ്യമ ലോകത്തിനും കേരള സമൂത്തിനും തീരാനഷ്ടമാണ്, മാലിനി മേനോന് പറഞ്ഞു.
സാനു കെ. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: