കോടിയേരി ബാലകൃഷ്ണന്
(സിപിഎം സംസ്ഥാന സെക്രട്ടറി)
മാധ്യമപ്രവര്‍ത്തന രംഗത്ത് തനത് വഴി വെട്ടി തുറന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് ലീലാമേനോന്. രാഷ്ട്രീയ സമുദായിക വ്യത്യാസങ്ങള്‍ക്കപ്പുറം പ്രശ്നങ്ങളോട് ധീരമായ നിലപാട് എടുത്തു. സ്്ത്രീകള്‍ ഈ രംഗത്തേയ്ക്ക് കടുന്നവരാത്ത കാലത്ത് ധൈര്യസമേതം കടന്നുവന്ന ലീലാമോനോന്റെ നിര്യാണം മാധ്യമലോകത്തിന് നഷ്ടമാണ്.
എന്‍.എസ്.മാധവന്
(എഴുത്തുകാരന്)
മാധ്യമ പ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ കടന്നുവരാതിരുന്ന കാലത്ത് ഉജ്ജ്വല റിപ്പോര്ട്ടകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മാധ്യമപ്രവര്‍ത്തകയായിരുന്നു ലീലാ മേനോന്. അവരുടെ വേര്‍പാട് മാധ്യമ ലോകത്തിനും കേരളീയ സമൂഹത്തിനും തീരാനഷ്ടമാണ്. തന്റെ സുഹൃത്തിന്റെ വേര്‍പാടില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.
എം.കെ. ദാസ്
(മാധ്യമ പ്രവര്ത്തകന്)
അപാരമായ ധൈര്യവും ജോലിയോടുള്ള സമര്‍പ്പണവുമാണ് ലീലാമേനോനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ഏത് സമയത്ത് പറഞ്ഞാലും ഏത്ര കഷ്ടപ്പാട് സഹിച്ചാലും കൃത്യമായി ചെയ്യാനും അത് വ്യത്യസ്തമായി ചെയ്യാനും ശ്രമിച്ചിരുന്നു. ഈ ധൈര്യം തന്നെയാണ് അവസാനകാലത്ത് മാരകരോഗത്തോട് പടപൊരുതാന്‍ ലീലാ മേനോനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: