മുംബൈ : ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന തുടര്‍ച്ചയായി വിളിച്ചയാള്‍ക്ക് 28 തവണ ഒടിപി നമ്പര്‍ കൊടുത്ത സ്ത്രീയില്‍നിന്നും ഏഴുലക്ഷം രൂപ തട്ടിയെടുത്തു. നവിമുംബൈയിലെ നെറുള്‍ സ്വദേശിനിയായ തസ്നീം മുജാക്കര് മൊദാക്ക് (40)ല്‍ നിന്നുമാണ് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
മൊദാക്കിന്റെ അക്കൗണ്ടില്‍ 7.20 ലക്ഷം രൂപയുണ്ടായിരുന്നു. കഴിഞ്ഞ മെയ് 17 ന് ബാങ്കില്‍ നിന്നെന്ന പേരില്‍ ഒരു ഫോണ്‍ വിളിയെത്തി. സാങ്കേതിക കാരണങ്ങളാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറണമെന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഡെബിറ്റ് കാര്‍ഡ് നമ്പരും കാര്‍ഡിലെ പേരുവിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ട കാര്‍ഡിലെ മൂന്നക്ക സിവിവി നമ്പരുമടക്കം കൈമാറി.
ഇതിനുശേഷം ബാങ്കില്‍ നിന്ന് എന്ന പേരില്‍ വിളിച്ചപ്പോഴൊക്കെ ഇവര്‍ ഒടിപി നമ്പരും നല്കി. ഇത്തരത്തില്‍ 28 തവണയാണ് ഒടിപി നമ്പര്‍ കൈമാറിയത്. ഇതുപയോഗിച്ച് 6,98,973 രൂപയാണ് ഒരാഴ്ച കൊണ്ട് തട്ടിയെടുത്തത്. മുംബൈ, നോയിഡ, ഗുര്ഹാം, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഓണ്‍ലൈന്‍ ബാങ്കിങിനെക്കുറിച്ചുള്ള മൊദാക്കിന്റെ അറിവില്ലായ്മ മുതലെടുത്തായിരുന്നു തട്ടിപ്പ്. മൊദാക്കിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: