പത്രപ്രവര്‍ത്തന രംഗത്തേക്ക് അപൂര്‍വ്വമായി മാത്രം സ്ത്രീകള്‍ കടന്നു വന്നിരുന്ന അരനൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തില്‍, തനിക്കു ലഭിച്ച സര്‍ക്കാരുദ്യോഗം ഉപേക്ഷിച്ച് മാധ്യമ രംഗത്തേക്കു കടന്നു വന്ന സാമൂഹിക പ്രതിബദ്ധതയുള്ള വനിതയായിരുന്നു ലീലാ മേനോനെന്ന് പ്രൊഫ.കെ.വി തോമസ് എം.പി. അനന്യമായ ഒരു പത്രപ്രവര്‍ത്തന ശൈലിയിലൂടെ അവര്‍ ശ്രദ്ധ നേടി.
കാല് നൂറ്റാണ്ട് മുമ്പ് തന്നെ അവരില്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചുവെങ്കിലും തന്റെ ഉള്‍ക്കരുത്തും മനോധൈര്യവും കൊണ്ട് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയ ധീരയായ പത്രപ്രവര്‍ത്തകയായിരുന്നു അന്തരിച്ച ലീലാ മേനോന്. ലീലാ മേനോന്റെ മരണം മാധ്യമമേഖലയ്ക്ക് തീരാ നഷ്ടമാണെന്നും കെ.വി.തോമസ് എം.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: