കോട്ടയം: കെവിന്റെത് ദുരഭിമാനക്കൊലയല്ലെന്നും വെറും സാമ്പത്തിക പ്രശ്നം മാത്രമാണെന്നും സിപിഎം ജില്ലാസെക്രട്ടറി വി.എന്‍.വാസവന്. ഇന്നലെ കോട്ടയത്ത് സിപിഎം നടത്തിയ വിശദീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു വാസവന്റെ പരാമര്‍ശം. കെവിന് സാമ്പത്തികം കുറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന ദിവസം മെഡിക്കല്‍ കോളേജില്‍ എന്തിനാണ് ബിജെപിക്കാരും, കോണ്‍ഗ്രസ്സുകാരും നേതാക്കളും വന്നതെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിന്റെ ഭരണകാലത്ത് നാല് ലോക്കപ്പ് മരണം നടന്നപ്പോള്‍ എല്‍ഡിഎഫിന്റെ കാലത്ത് ഒരു മരണമേ നടന്നൊള്ളുവെന്നും ലോക്കപ്പ് മരണത്തെ താരതമ്യം ചെയ്ത് യോഗം ഉദ്ഘാടനം ചെയത കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: