പത്തനംതിട്ട : കാണാതായ പത്തനംതിട്ട സ്വദേശി് ജെസ്ന മരിയയ്ക്കായി ഇടുക്കി വനമേഖലയില്‍ തെരച്ചില്‍. മൂന്ന് ജില്ലയില്‍ നിന്ന് 400 പോലീസുകാരെ പങ്കെടുപ്പിച്ചാണ് തെരച്ചില്‍. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണ്. 10 സ്ക്വാഡുകളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.
മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെയാണ്. പൊലീസുകാര്‍ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
ജെസ്നയുടെ കേസില്‍ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടില്‍ തപ്പുകയാണോ എന്ന ചോദ്യവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2 ലക്ഷം രൂപ വരെ പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകള്‍ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാല്‍ മകള്‍ക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്നയ്ക്കായുള്ള കാത്തിരിപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: