തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജിക്കും മലപ്പുറം എസ്പിക്കും ഡിജിപിയുടെ ശാസന. എടപ്പാളിലെ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് ഡിജിപി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇരുവരോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇരുവരോടും ഡിജിപി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചത്.
കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം മുന്‍ എസ്ഐയ്ക്കെതിരേ പോലീസ് നടപടിയെടുക്കാതിരിക്കുമ്പോഴാണ് വിവരം ചൈല്‍ഡ്ലൈനെ അറിയിച്ച തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: