കൊല്‍ക്കത്ത: ഹോട്ടലില്‍ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമ വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഒരു ബിരിയാണിക്ക് 190 രൂപ ഈടാക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ബിരിയാണി കഴിച്ച നാലംഗ സംഘത്തിനോട് ഒരു ബിരിയാണിക്ക് 190 രൂപയാണെന്നറിയിച്ചപ്പോളാണ് സംഘര്ഷിത്തിന് തുടക്കമായത്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് കടയുടമയായ സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ സഞ്ജയ് മോടലാലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മുഖ്യ പ്രതി മുഹമ്മദ് ഫറോസിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ, മോഗ്രി, സല്മാന് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: