തിരുവനന്തപുരം: എടപ്പാള്‍ തിയേറ്ററിലെ ബാലികാപീഡനം പുറത്തു കൊണ്ടു വന്ന തിയേറ്റര്‍ ഉടമക്കെതിരായ പോലീസ്നടപടി ലജ്ജാകരമെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് തുടക്കം മുതല്‍ നടന്നത്. സംഭവത്തില്‍ ഉന്നത തല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്മാധ്യമപ്രവര്ത്തകരോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനവിവരം നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന തിയേറ്റര്‍ ഉടമയെ പോലീസ് ക്രൂരമായാണ് പീഡിപ്പിച്ചത്. കൃത്യവിലോപം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സഭയില്‍ ന്യായീകരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നിയമവശങ്ങള്‍ പരിശോധിക്കുന്നതില്‍ തങ്ങള്‍ എതിരല്ല, എന്നാല്‍ പ്രഥമ ദൃഷ്ട്യാ തെറ്റു ചെയ്തതായി മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാം. തുടര്‍ച്ചയായി കേരള പോലീസിന് വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പോലീസിന്റെ കൊള്ളരുതായ്മക്ക്കൂട്ടു നില്ക്കുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
പോലീസിന്റെ കിരാത നടപടികളെ പിന്താങ്ങുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് അധഃപതിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് തെറ്റായ സന്ദേശമാണ് സമൂഹത്തിന്നല്കുന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: