ന്യൂദല്‍ഹി: സമാധാനചര്‍ച്ചകളും ഭീകരപ്രവര്‍ത്തനവും കൈകോര്‍ത്തു പോകില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശക്തമായ താക്കീതാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
റംസാന് മാസത്തോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിട്ടും യാതൊരു പ്രകോപനങ്ങളുമില്ലാതെ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ താക്കീതെന്നതും ശ്രദ്ധേയമാണ്.
പ്രകോപനമില്ലാതെ സൈന്യത്തിനു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകും. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ മാനിക്കുന്നു, പക്ഷേ സകല സീമകളും ലംഘിച്ചുള്ള ആക്രമണത്തിനു നേരെ കണ്ണടയ്ക്കുന്നതിന് പരിധിയുണ്ട്, പ്രതിരോധമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ റോള്‍ വിജയിക്കുമോ ഇല്ലയോ എന്നു നോക്കി തീരുമാനമെടുക്കലല്ല. അതിര്‍ത്തി സംരക്ഷിക്കുകയെന്നത് പ്രതിരോധമേഖലയുടെ ഉത്തരവാദിത്തത്വമാണ.് പരിധികള്‍ ലംഘിച്ചെന്നുറപ്പായാല് തിരിച്ചടിക്കും. ഏതുസമയത്തും തിരിച്ചടി നല്‍കുന്നതിന് സജ്ജമാണ്, ഇന്ത്യയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് മന്ത്രാലയത്തിന്റെ കര്‍ത്തവ്യമാണ്.
സേനയില്‍ യുദ്ധോപകരണങ്ങളുടെ കുറവുകളില്ലെന്നു പറഞ്ഞ മന്ത്രി റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: