ലഖ്നൗ: മഹാഭാരതത്തെക്കുറിച്ച് ഇടതുപക്ഷം മെനഞ്ഞെടുത്ത കഥകള്‍ പൊളിയുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിനടുത്തുള്ള സനൗളിയില്‍ നടത്തിയ ഖനനത്തില്‍ ബിസി 2000ത്തില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്ന രാജകീയ ശവകുടീരങ്ങളും രഥങ്ങളുടെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തതോടയാണ് ഇടത് കഥകള്‍ പൊളിഞ്ഞു വീണത്.
ആദ്യമായാണ് പുരാവസ്തു ഗവേഷകര്‍ വെങ്കല യുഗത്തിലെ തെളിവുകള്‍ കണ്ടെത്തുന്നത്. ഇത് തെളിയിക്കുന്നത് ആ കാലഘട്ടത്തില്‍ യോദ്ധാക്കള്‍ ഉണ്ടായിരുന്നെന്നും അവര്‍ പരിഷ്കൃത ജീവിതരീതി നയിച്ചിരുന്നെന്നുമാണ്.
ചരിത്രത്തിനും മഹാഭാരത കാലഘട്ടത്തിനും വേറിട്ടൊരു മാനമാകും ഈ കണ്ടെത്തലുകള്‍ നല്‍കുകയെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ കാണ്ടെത്തലുകള് ഹാരപ്പന്‍ യുഗത്തിലെ രഥങ്ങളുടേയും കുതിരകളുടേയും ഉറവിടങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.
പ്രാചീന ലോക ചരിത്രത്തിലെ ഇന്ത്യയുടെ സ്ഥാനമെന്തായിരുന്നു എന്ന കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍. നേരത്തെ മെസപ്പൊട്ടേമിയ, ജോര്‍ജിയ, ഗ്രീക്ക് കാലഘട്ടങ്ങളിലെ രഥങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സനൗളിയിലെ കണ്ടെത്തലുകള്‍ അവയോടൊപ്പം നില്‍ക്കുന്നതാണെന്ന് ഖനനത്തിന് നേതൃത്വം നല്കിയ എസ്കെ മഞ്ജുള്‍ (ആര്‍ക്കിയോളജി ഡയറക്ടര്‍), അര്‍വിന്‍ മഞ്ജുള്‍ (കോ-ഡയറക്ടര്‍) എന്നിവര്‍ പറയുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായാണ് രാജകീയ ശവകൂടിരങ്ങള്‍ കണ്ടെത്തുന്നത്. ആ കാലഘട്ടങ്ങളില്‍ ക്ഷത്രീയ വംശജര്‍ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ ശവകൂടിരങ്ങള്‍. കണ്ടെത്തലുകളില്‍ ലഭിച്ച വാളുകള്‍ക്ക് ചെമ്പ് ആവരണം ചെയ്ത പിടികളാണുള്ളത്. ഇവയുടെ അഗ്രം യുദ്ധത്തിന് ആവശ്യമായ വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കവചങ്ങള്‍, ടോര്‍ച്ച്, കഠാരകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മഞ്ജുള്‍ പറഞ്ഞു.
കണ്ടെത്തിയവയില്‍ ഏതാണ്ട് മൂന്നോളം ശവകുടീരങ്ങള്‍ നന്നായി അലങ്കരിച്ചവയാണ്. പുഷ്പങ്ങള്‍, പീപ്പല് ഇലകള്‍, കൊമ്പുകള്‍ എന്നിവ വെച്ചാണ് ഇവ അലങ്കരിച്ചിരിക്കുന്നത്. ശവകുടീരങ്ങളില്‍ പൂര്‍ണ്ണമായ എല്ലിന്റെ അവശിഷ്ടങ്ങളും ഏതാനും മനുഷ്യ അസ്ഥികളും ഉണ്ടായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: