ന്യൂദല്‍ഹി: കണ്ട്ലയിലെ ദീനദയാല്‍ തുറമുഖത്ത് രാസവള ചരക്ക് കൈകാര്യം ചെയ്യുന്നതിന് പൂര്‍ണമായും യന്ത്രവത്കൃത സംവിധാനം സ്ഥാപിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിലെ സ്ഥിരം ധനകാര്യ സമിതി അനുമതി നല്കി. 138 കോടി രൂപ ചെലവില്‍ തുറമുഖത്തെ 14-ാം നമ്പര്‍ ബെര്‍ത്തിലാണ് യന്ത്രം സ്ഥാപിക്കുക. ആഭ്യന്തര സ്രോതസ്സില്‍ നിന്ന് 340 കോടി രൂപയുടെ നിക്ഷേപം കൂടി തുറമുഖം പദ്ധതിക്കായി വിനിയോഗിക്കും. ആദ്യ ഘട്ടത്തില്‍ ഈ സംവിധാനം 2.60 എംഎംടിപിഎ ചരക്ക് കൈകാര്യം ചെയ്യും. തുടര്‍ന്ന് ഇത് 4.50 എംഎംടിപിഎയായി ഉയര്‍ത്തും.
കപ്പലുകളില്‍ നിന്ന് വലിയ രാസവള ചരക്കുകള്‍ ഇറക്കുന്നതും പായ്ക്ക് ചെയ്ത രാസവളം വാഗണുകളിലേക്ക് ലോഡ് ചെയ്യുന്നതുമെല്ലാം പദ്ധതി നടപ്പാകുന്നതോടെ പൂര്‍ണമായും യന്ത്രവത്കൃതമാകും. രാസവള ചരക്കുകള്‍ മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഹോപ്പറുകളിലേക്ക് ഇറക്കും. ഈ ചരക്ക് കണ്‍വെയര്‍ സംവിധാനത്തിലൂടെ 38,500 ചതുരശ്ര മീറ്ററുള്ള കാര്‍ഗോ സ്റ്റോറേജ് ഷെഡിലേക്ക് മാറ്റും. സ്റ്റോറേജ് ഷെഡിലെ 40 സെറ്റ് ബാഗേജ്, തുന്നല്‍ യൂണിറ്റുകള്‍ വളം ബാഗുകളിലാക്കി നേരെ വാഗണിലേക്ക് എത്തിക്കും. സമയം ലാഭിക്കാനും ചരക്കു നീക്ക തുക കുറയ്ക്കാനും ഇതിലൂടെ സാധിക്കും. 2020 ഒക്ടോബര്‍ മാസത്തോടെ പദ്ധതി കമ്മീഷന് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: